Monday 19 January 2015

പ്രവാസത്തിന്റെ നോവുകൾ



ലിഫ്റ്റിന്റെ വെളിച്ചമെത്താത്ത
കോണിപ്പടിയുടെ അരികത്ത്
അടക്കി പിടിച്ച തേങ്ങൽ കേൾക്കാം

വേലയില്ലാത്തവന്റെ  വേദനയിൽ
നിന്നുയരുന്ന  രോദനമാണത്
പ്രതീക്ഷയുടെ വൻ നേട്ടങ്ങൾ സ്വപ്നം കാണുന്ന
പ്രവാസ ജീവിതത്തിലെ നിത്യ അനുഭവവും .

ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നത് ഇപ്പോഴാണ്
അലച്ചിലുകൾക്കവസാനം ലഭിക്കുന്ന
അഭയ കേന്ദ്ര ങ്ങളെ കുറിച്ചാശങ്ക തോന്നിയാലും
ഇതു തന്നെയണവസ്ഥ

ചോർച്ച നിലക്കാത്ത ഓലക്കൂരയിൽ
തണുത്തു വിറക്കുന്ന മകൾക്കൊരാണ്‍ തുണ
തിരയുന്ന പിതാവിനും
 പ്രതീക്ഷയുടെ നൂൽ പ്പാലത്തിൽ അക്കരെ
 എത്തിയ യുവാവിനും  ഒരേ ആശങ്ക തന്നെ
                                                                ടി .പി .സാലിഹ്