Saturday 6 October 2012

കാറ്റിലെ കടലാസ് --കടലിനക്കരെ നിന്നും

                                              കഥാ നായകൻ ഗഫൂറിന്റെ പരിചയാക്കാരനാൺ കുഞ്ഞിമാ‍യിൻ  .എന്നും ജോലി കഴിഞ്ഞ് വന്നാൽ അവർ കൂടിയിരുന്ന് വിവിധ രുചികൾ ഉള്ള ജ്യുസും ഷവർമയും കഴിക്കൽ പതിവാൺ .          കുഞ്ഞിമായിൻ ഒരു തിരുപ്പനാണെന്നും അധികം അടുക്കണ്ട എന്നും  എല്ലാവരും ഗഫൂറിനോട് പറയാറുണ്ട് .പക്ഷെ നല്ല വായട്പ്പൻ ന്യായങ്ങൾ പറയുന്ന കുഞ്ഞിമായിനെ അങ്ങനെ ചിന്തിക്കാൻ ഗഫൂറിനാവില്ല...                                                                                                                                                                                  ഇനി എന്താൺ കൂഞ്ഞിമായിൻ ചെയ്തത് എന്നറിയാൻ നിങ്ങൾക്കാഗ്രഹമില്ലെ ..ഉണ്ടെങ്കിൽ തുടർന്നു വായിക്കു                                                                                                                                                  ...ആദ്യം ഇവർ തമ്മിലുള്ള സംഭാഷണത്തിൽ നിന്നും തുടങ്ങാം                                                 .കൂഞ്ഞിമായിൻ:-നിങ്ങൾക്ക് ഇപ്പൊ അവിടെ തന്ന്യാണൊ പണി?                                                 .       ഗഫൂർ:-പള്ളിയുടെ അടുത്തെ “ഫൈൻ ഡ്രസ്”                                                                               .        കൂഞ്ഞി മായിൻ:- എങ്ങിന്യാ അവിടെ ശമ്പളമൊക്കെയുണ്ടൊ?ആ വിശ്യത്തിൻ ലീവൊക്കെ കിട്ടുമൊ?                                                                                                                                                  
.ഗഫൂർ:(അല്പം ആശ്വാസത്തോടെ) ആ ഉണ്ട് 2000 ദിർഹം ശമ്പളവും നിത്യവും ചായ പൈസ 5 ദിർഹംസും കിട്ടും ---(ഒരു ജോലിയും ചെയ്യാനറിയാത്ത ഗഫൂറിൻ അതു തന്നെ വലുതായിരുന്നു)പിന്നെ നാട്ടൂകാരനായത് കൊണ്ട് വിസക്ക് കാശും വാങ്ങിയിട്ടില്ല..                             . .         ഗഫൂറിന്റെ ആശ്വാസ് വാക്കുകൾ കുഞ്ഞി മായിന് അത്ര രസിച്ചില്ല     അയാൾ തുടർന്നു             . “എനക്ക് പിരാന്തുണ്ടൊ ഈ ശമ്പളത്തിൽ ആടെ പണി എടുക്കാൻ ആ സിന്ദീടേ കടേ പോയി നോക്ക് വിസക്ക്  പൈസീല്യാ 3000 ദിർഹം ശമ്പളൂം പിന്നെ വെള്ളി ഫുൾ ലീവും നാട്ടിൽ പോകുമ്പൊ ബോണസും“       ഞി..വന്നിട്ട് കൊറെ ആയില്ലെ വേറേ ജോലി നോക്കപ്പാ ..അന്റെ കാര്യം ഞാനൊരാളോട് പറയാം അപ്പൊയെക്കും ഇവിടുന്ന് ചാട് ..അത്യവിശ്യം ഭാഷയും നാടും ഒക്കെ അറിയുന്ന ങളെക്കെ എന്ത് നോക്കാനാ....?                                                                                             .             ഇത്രയും പറഞ്ഞ്  “റബ്ബേ  ഡ്രസ് കുറേ അലക്കാനുണ്ട് വേഗം ചെന്നില്ലേൽ ബാത്റൂം ഫുൾ ആവും” എന്ന് പറഞ്ഞ് അയാൾ നീങ്ങി .                                                                                            ..   .      റൂമിലേക്ക് പോവും വഴി ഗഫൂർ ഒന്നാലോചിച്ചു കുഞ്ഞി പറഞ്ഞതിലും കാര്യമുണ്ട്..എത്രകാലമായി ഇവിടെ ഈ ശമ്പളത്തിൽ ..വെള്ളി മുഴുവൻ ലീവ് തന്നാലെന്താ ?എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയർന്നു വന്നു ..എങ്കിലും മുതലാളി അന്നു വിസയും ജോലിയും തന്നില്ലായിരുന്നെങ്കിൽ  ..............അതും ഗഫൂർ ആലോചിച്ചു...പക്ഷെ നാട്ടിൽ വിടാതെയും ലീവെടുക്കാൻ സമ്മതിക്കാതെയും മുതലാളി ബുദ്ധിമുട്ടിച്ചതോർത്തപ്പോൾ ഗഫൂർ അതു മറന്നു........        .             ദിവസങ്ങൾ നീങ്ങി മനസിൽ ഒരു മടുപ്പ്  വന്നത് കൊണ്ടാവാം മുതലാളി പറയുന്ന ചെറിയ കാര്യങ്ങൾ പോലും അവൻ വലുതായി തോന്നി ...ഇടക്കിടെ കുഞ്ഞിമായിന്റെ സന്ദർശനവും ഉപദേശവും കൂടി ആയപ്പോൾ ആ‍ മടുപ്പ് മുഴുവനായി ...മറ്റെന്തിനൊ കോപിഷ്ടനായി വന്ന മുതലാളി ഗഫൂറിൻ നേരെ അകാരണമായി ആക്രോഷിച്ചതും ഒരിടത്ത് ചാൻസ് ഉണ്ടെന്ന്  കുഞ്ഞിമായിൻ പറഞ്ഞതും ഒന്നിച്ചായതിനാൽ ...ഗഫൂർ ആ വിസ കാൻസൽ ചെയ് തു.                                          .      .       ഗഫൂർ നേരെ ചെന്ന് കുഞ്ഞിമായിനെ കണ്ടു അവൻ അവസാ‍നമായി പറഞ്ഞ ഓഫറായിരുന്നു മനസിൽ വർഷത്തിലൊരു മാസ ലീവും പിന്നെ ടിക്കറ്റൂമുണ്ടെന്ന് കേട്ടപ്പോൾ അതിൽ കയറാനായി മനസ് പിടഞ്ഞു..                                                                                                                                       .     പീടിക വരാന്തയിലിരുന്ന് സാൻ വിച്ച് കഴിക്കുന്ന കുഞ്ഞിമായിൻ ...ഗഫൂർ കാര്യങ്ങൾ പറഞ്ഞു ..പക്ഷെ കുഞ്ഞിമായിൻ നിന്നു പരുങ്ങി അയാൾ പ്രത്യേകിച്ച് ഒന്നുമറിയാതെയാൺ ഇത്രയും പറഞ്ഞത് അത് കൊണ്ടാൺ അയാളെ തിരിപ്പൻ എന്ന് വിളിക്കുന്നത് ... എങ്കിലും പരുങ്ങൽ പുറത്ത് കാണിക്കതെ അവൻ പറഞ്ഞു”അതെ ഞാൻ സംസാരിച്ചിട്ട് വിളീക്കാം” ഒ കെ പറഞ്ഞ് ഗഫൂർ തിരിച്ചു നടന്നു ..                                                                                                                                         .               ദിവസങ്ങൾ കഴിഞ്ഞു കുഞ്ഞിമായിനുമില്ല വിസയും ഇല്ല കാൻസൽ ചെയ്റ്റാൽ ആകെ 30 ദിവസമെ ദുബൈൽ തങ്ങാവൂ ...കുഞ്ഞിമായിനെ വിളിക്കുമ്പോൾ അവനോരൊ അടവ് പറഞ്ഞ് ഒഴിവാകും  ..ജോലി നഷ്ട്പ്പെട്ട കാര്യം ആരും അറിഞ്ഞിട്ടില്ല ..അറിഞ്ഞാൽ പരിഹസിക്കപ്പെടാൻ പിന്നെ ഒന്നും വേണ്ട ..പക്ഷെ എത്ര നാൾ: മൂടി വെക്കാൻ പറ്റും                                                             .          ഒരു വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞിറങ്ങുമ്പോൾ ഗഫൂർ കുഞ്ഞിമായിനെ നേരിൽ കണ്ടു ..തടഞ്ഞു വെച്ച് ചോദിച്ചു “എവിടെടാ പഹയാ ജോലി”   “ജോലിതരാൻ ഞാനാരാ ലേബർ ഓഫീസറൊ”?  കുഞ്ഞിമായിന്റെ വ്രത്തികെട്ട മറുപടി.. അതു കേട്ട് ക്ഷുഭിതനായ ഗഫൂർ മായിന്റെ കഴുത്തിൻ കയറി പിടിച്ചു ആളുകൾ അടുത്തു കൂടി കാരണം അന്വേക്ഷിക്കുന്നതിൻ മുമ്പ് തന്നെ മായിൻ അവരൊട് പറഞ്ഞു “അതെ ജോലി കൊടുക്കാമെന്ന് അയാൾ ‘സിന്ദി’ പറഞ്ഞീനി പക്ഷെ പണിക്കാരൻ റഷ്യൻ അറിയണമെന്ന് പിന്നീടല്ലെ അയാള് പറെണത് അതിനിപ്പം ഞാൻ എന്ത് ചെയ്യാനാ” ......................കേട്ടൂ‍ നിന്നവർക്ക് പിരിഞ്ഞു പോവാൻ ഇത്രയും മതിയായിരുന്നു. അവർ പിരിഞ്ഞു പോയി തക്കം നോക്കി മായിനും                                                                                                   .                ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടികൾ കേട്ട് നിരാശനായ ഗഫൂർ തലയും താഴ്ത്തി റൂമിലേക്ക് നടന്നു..റൂമിലെ ആളുകൾ ഈ സംഭവങ്ങൾ അറിയരുതെ എന്നവൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു..                                                                                                                                             .               അവൻ റൂമിൽ കയറി ഒന്നുമറിയാത്തവനെ പോലെ കട്ടിലിൽ ഇരുന്നു ...പക്ഷെ എല്ലാമറിഞ്ഞ റൂം മേറ്റ്സ് അവനെ വിഷമിപ്പിച്ചില്ല ..ശരിക്കും മായിന്റെ കുടുക്കിൽ പെട്ടതിൻ അവർ അവനെ പരിഹസിക്കേണ്ടതാൺ പക്ഷെ സമയം മനസിലാക്കി അവർ സംയമനം പാലിച്ചൂ അതെ യദാർത്ത കൂട്ടുക്കാർ അങ്ങനെയാൺ ആപത്തു വരുമ്പോൾ കൂടെ നിൽക്കണം.                                   .            എല്ലാവരും ഭക്ഷണ ശേഷം ഗഫൂറിന്റെ കാര്യം ചർച്ച ചെയ്തു പോം വഴികൾ കണ്ടെത്തി...ആ മനുഷ്യ സ്നേഹികളുടെ ഒരുപാട് ദിവസത്തെ പരിശ്രമം..അല്ലെങ്കിൽ ഗഫൂറിന്റെ കുഞ്ഞുങ്ങളുടെ ഭാഗ്യം  ജോലി ശരിയായി                                                                                                 .             ജോലികിട്ടിയ വക തന്റെ റബ്ബിനോട് നന്ദി അറിയിക്കാനായി അവൻ പള്ളി ലക്ഷ്യമാക്കി നാടന്നു..ഗല്ലിക്കിടയിലെ പള്ളിയിലേക്ക് അല്പം കാലിസ്ഥലമുണ്ട് കാലാണ്ടൂ പോകുന്നത്ര മണലുള്ള സ്ഥലം  ..അതിലൂടേ പാട് പെട്ട് നടക്കുന്നതിനടയിൽ ഒരു വെള്ള മങ്ങിയ കടലാസ് ഗഫൂറിന്റെ അടുത്തേക്ക് പറന്നെത്തി അതിൽ ഇങ്ങനെ എഴുതിയിരുന്നു.                                                                  .         “ഗഫൂറേ ... ഒരർത്തിൽ നീ ചെയ്റ്റത് ശരി ആയിരുന്നു ..നിന്റെ നാട്ടുകാരൻ മുതലാളീ നിന്നെ അത്രക്ക് ദ്രോഹിച്ചിട്ടുണ്ട് ...പക്ഷെ അത് മറ്റുള്ളവരുടേ വാക്ക് കൊണ്ടായതാൺ നിനക്ക് തെറ്റിയത് ..നിന്റെ മക്കളുടെ ഭാഗ്യമൊ നിന്റെ നല്ല മനസൊ നിന്നെ തുണച്ചിരിക്കുന്നു ..പക്ഷെ ഇനിയിതാവർത്തിച്ചൂ എന്ന് വരില്ല .....                                                                                                     .           ഒരാവർത്തി കൂടി വായിക്കണമെന്നുണ്ടായിരുന്നു പക്ഷെ ശക്തമാ‍യ കാറ്റ് വന്ന് ആ കടലാസ് തട്ടിപ്പറിച്ച് പോയി.കാറ്റടങ്ങി  ..................                                                                                                  .    “പടച്ചവനെ നീ തുണച്ചില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതവും ഈ കാറ്റിലെ കടലാസ് പോലെ ആകുമായിരുന്നില്ലെ”  (ആത്മഗതം )

1 comment: